അടൂരിന്‍റെ സ്വന്തം ചിറ്റയം ഗോപകുമാര്‍ ഇനി കേരളത്തിന്‍റെ ഡെപ്യൂട്ടി സ്പീക്കർ

 

നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരില്‍ നിന്നും ഹാട്രിക് വിജയത്തിനൊപ്പം ചിറ്റയം ഗോപകുമാറിനെ തേടിയെത്തിയത് ഡെപ്യൂട്ടി സ്പീക്കർ പദവി. പത്തനംതിട്ട ജില്ലയ്ക്കും അഭിമാന നിമിഷം .

ടി. ഗോപാലകൃഷ്ണന്റേയും ടി.കെ. ദേവയാനിയുടേയും മകനായി 1965 മെയ് 31 ന് ചിറ്റയം ഗ്രാമത്തിൽ ജനിച്ചു. പ്രീ-ഡിഗ്രി വിദ്യഭ്യാസം നേടിയ ഗോപകുമാർ വിദ്യർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. എഐഎസ്എഫ് കൊട്ടാരക്കര താലൂക്ക് സെക്രട്ടറി ആയിരുന്ന വിദ്യാർഥി നേതാവ്. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം എ.ഐ.ടി.യു.സി. കൊല്ലം ജില്ലാ സെക്രട്ടറി കർഷക തൊഴിലാളി യൂണിയൻ, കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചു .

അഞ്ചാലും മൂട്, കൊട്ടാരക്കര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ബാലവേദി, എഐഎസ്എഫ് പ്രവർത്തകനായി തുടക്കം. എഐഎസ്എഫ് കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം. തുടർന്ന് എഐവൈഎഫിലും എഐടിയുസി യിലും പ്രവർത്തനം. കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) കൊല്ലം ജില്ലാ സെക്രട്ടറി, വിവിധ യൂണിയനുകളുടെ ഭാരവാഹിത്വം വഹിച്ചു . . ഇപ്റ്റ, യുവകലാസാഹിതി എന്നീ സംഘടനകളിലും ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് അടൂർ എന്ന സംഘനയുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

1995 ൽ കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരള സ്റ്റേറ്റ് കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായിരുന്നു. ഭാര്യ: സി ഷെർളി ബായി. മൂത്ത മകൾ അമൃത എസ് ജി അടൂർ സെന്റ് സിറിൾസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക്ച്ചറർ ആണ്. ഇളയ മകൾ അനുജ എസ് ജി തിരുവനന്തപുരം ഗവ: ലോ കോളേജിൽ എൽ എൽ ബി വിദ്യാർത്ഥി.

കഴിഞ്ഞ പത്ത് വര്‍ഷക്കാലം അടൂരിന്റെ എംഎല്‍എ ആയിരുന്ന ചിറ്റയം ഗോപകുമാറിന് മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമാണ് പുതിയ പദവി

Leave a Reply

Your email address will not be published. Required fields are marked *